അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Saturday, July 14, 2012

ദരിദ്രന്റെ ചട്ടിയില്‍ കയ്യിട്ടു വാരുന്നവര്‍...!!!

മതാധിഷ്ടിതമായ ഒരു സമൂഹത്തില്‍ മതം വ്യക്തി ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് തികച്ചു സ്വാഭാവികവും നമുക്ക്  മനസിലാക്കാവുന്നതുമേയുള്ളൂ. .എന്നാല്‍ മതവിശ്വാസികളുടെ സ്വകാര്യ ജീവിതം മതത്തിന്റെ കുത്തകാവകാശമുള്ള കോര്‍പ്പറേറ്റ് ചൂഷകരായ സഭകള്‍  നിയന്ത്രിക്കുന്ന  നിലയിലേയ്ക്ക് വഴുതിപ്പോകുന്നത് തികച്ചും ആശങ്കാജനകമാണ്.വ്യക്തികളുടെ പൊതു ജീവിതം  പലപ്പോഴും ഈ   കോര്‍പറെറ്റുകളുടെ    സ്ഥാപിത താല്പര്യങ്ങള്‍ക്ക് വിധേയമാകേണ്ടി വരാറുണ്ട്.കാരണം മനുഷ്യ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളായ ജനനം,വിവാഹം ,മരണം തുടങ്ങിയ സ്വാഭാവിക പ്രക്രിയകളുമായി ബന്ടപ്പെട്ടു നൂറ്റാണ്ടുകളായി നിലനിന്നു പോരുന്നതും പിന്തുടരാന്‍ നിര്‍ബന്ധിതവുമായ ചില  സാമൂഹ്യ ആചാരങ്ങള്‍ അഥവാ അനാചാരങ്ങള്‍ ഈ  കോര്‍പ്പറേറ്റ് ഭീമന്മാരുടെ കുത്തകകയും ആണ്.ഒരു വിധേയ വിശ്വാസിയെ സംബണ്ടിച്ചിടത്തോളം ഇവ ഒഴിവാക്കി ഒരു സാമൂഹ്യ അസ്ത്വിത്വം അവനില്ല. അല്ലെങ്കില്‍ ഈ ചൂഷക വ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ അവനു കെല്പില്ല.അതിനപ്പുറം ഒരു ചോദ്യം ചെയ്യലിന് അവന്‍ തുനിഞ്ഞാല്‍ അതുവരെ അവന്‍ ഭാഗമായിരുന്ന സാമൂഹത്തില്‍ നിന്നും  ബഹിഷ്കൃതനാവുക    എന്നതായിരിക്കും ആത്യന്തിക ഫലം.അതുകൊണ്ട് പലപ്പോഴും ചോദ്യം ചെയ്യലുകള്‍ ഉള്ളിലൊതുക്കി നല്ല കുഞ്ഞാടാവാനാണ് അവനു താല്പര്യം.
ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഭീതി ജനിപ്പിക്കുന്ന ഒരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാതെ വയ്യ,സംഘടിതമായ കോര്‍പ്പറേറ്റ് സ്വാഭാവം നിലനിര്തിപോരുന്ന വിഭാഗങ്ങളില്‍ പ്രത്യേകിച്ചും. ഈ വിഭാഗങ്ങളെ  സംബന്ധിച്ചിടത്തോളം മുന്‍പറഞ്ഞ സാമൂഹ്യ സാഹചര്യങ്ങളില്‍ പിടിവീഴും എന്നതിനാല്‍ ജീവിതകാലം മുഴുവന്‍ തന്റെ നിസ്സഹായതയുടെ ഇരയായി തീരാനാണ് അവന്റെ വിധി."മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു,പക്ഷെ എല്ലായിടത്തും അവന്‍ ചങ്ങലകളാല്‍  ബന്ധിതനാണ്  " എന്നാ സിദ്ധാന്തം ശരിവച്ചുകൊണ്ട്  ഒരു  സാധാ   മനുഷ്യന്റെ സാമൂഹ്യ ജീവിതം അപ്പാടെ ഇത്തരം മത സംഘടനകള്‍ ചങ്ങലകളില്‍ ബന്ധിച്ചിരിക്കുന്നു.ശാസനകളുടെയും ഭീഷണിയുടെയും മതബോധന  ക്ലാസുകളില്‍ തുടങ്ങുന്നു ശിശുവായ ഒരു വിശ്വാസിയുടെ തടവറ ജീവിതം. മുലകുടി മാറും  മുന്‍പേ  കുഞ്ഞുങ്ങളെ വേദപടന ക്ലാസില്‍ എത്തിക്കാന്‍ താല്പര്യപ്പെടുന്ന ഈ വിഭാഗം ലക്‌ഷ്യം വെയ്ക്കുന്നത്, അക്ഷരം പഠിച്ചു പുതിയ അറിവുകള്‍ നേടും മുന്‍പേ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മസ്തിഷ്ക പ്രക്ഷാളനം നടത്തി അവരെ തങ്ങളുടെ വഴിയില്‍ തന്നെ നിലനിര്‍ത്തുന്നു എന്ന് ഉറപ്പു വരുത്തുക എന്നതാണ്. ഇവിടെ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ടമാവുന്നത് വിശുദ്ധമായ  അവരുടെ ബാല്യമാണ്.എട്ടും പൊട്ടും തിരിയാത്ത ചോദ്യങ്ങളിലൂടെ  നമ്മളെ രസിപ്പിക്കേണ്ട അവരുടെ ബാല്യം പാപബോധത്തിന്റെയും  നിത്യനരകത്തിന്റെയും ഭീതിതമായ  ഒരു നൂല്പാലത്തിലൂടെയാണ് കടന്നു പോകുന്നത്.തന്റെ ഓരോ നിഷ്കളങ്കമായ ചെയ്തികളെയും പാപബോധത്തിന്റെ ത്രാസില്‍ തൂക്കി നോക്കേണ്ടി വരുന്ന അവന്‍ ശരിതെറ്റുകളെ വേര്‍തിരിച്ച്ചരിയാനാവാതെ കുഴയുകയാണ് .ഇത് കുഞ്ഞുങ്ങളുടെ മാനസികനിലയെ പോലും ബാധിച്ചേക്കാം. അറിവിന്റെ വിശാലമായ ലോകത്തെ ശുദ്ധവായു ശ്വസിക്കേണ്ട  കുഞ്ഞുങ്ങള്‍ ആരൊക്കെയോ കുത്തിചെലുത്തികൊടുക്കുന്ന അന്ധവിശ്വാസങ്ങളുടെയും അറിവില്ലയ്മയുടെയും അപ്പകഷണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാന്‍ നിര്‍ബന്ധിതരാകുകയാണ്.ഇങനെ ഈ മതത്തിന്റെ അഴിയാകുരുക്കില്‍ കുടുങ്ങി പോകുന്ന ഈ  ബാല്യം മുതല്‍  പിന്നീട് അവന്റെ ജീവിത  അന്ത്യത്തോളം ഇതിന്റെ അടിമത്തത്തില്‍ നിന്നും മോചിതനാകാനാവാതെ  വീര്‍പ്പുമുട്ടുന്ന   കാഴ്ചയാണ് നാം കാണുന്നത്.
ഇവിടെ പറയാനുദ്ദേശിക്കുന്നത് ഇന്ന്  ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെ വിശ്വാസി ചൂഷണത്തിന്റെ ആഴം കൂടി വരുന്നത് തികഞ്ഞ ആശങ്കയോട് നാം കാണേണ്ടതുണ്ട്. തികച്ചും ലളിതജീവിതവും സേവനതല്പരതയും ഉണ്ടായിരുന്ന പൌരോഹിത്യത്തിന്റെ സ്ഥാനത്തു ലൌകിക ജീവികളും ഭൌതിക ജീവിത തല്‍പരരും ക്രിമിനല്‍ മനസുമുള്ള ആളുകള്‍ എത്തിത്തുടങ്ങിയതോടെ,അജ്ഞരും ചൂഷകവര്‍ഗത്തോട് എതിരിടാന്‍ അശക്തരുമായ വിശ്വാസ വര്‍ഗത്തെ കൊള്ളയടിക്കാനുള്ള പുത്തന്‍ സാമ്പത്തിക ചൂഷണ വിദ്യകള്‍ വേദ പ്രമാണത്തിന്റെ സുന്ദരമായ  പൊതികടലാസിനുള്ളില്‍  പൊതിഞ്ഞു വിശ്വാസികള്‍ക്ക്  എറിഞ്ഞു കൊടുക്കാന്‍ അണിയറയില്‍ തയ്യാറാവുന്നു.ഈ ഭീദിതമായ വാര്‍ത്തയ്ക്കു നേരെ കണ്ണും കാതും അടയ്ക്കാനാവില്ല ഒരു യഥാര്‍ത്ഥ  വിശ്വാസിക്കും."എളിയവനു നിങ്ങള്‍ ചെയ്യുന്നതൊക്കെയും നിങ്ങള്‍ എനിക്ക് ചെയ്യുന്നുവെന്നു" പറഞ്ഞ ക്രിസ്തുവിന്റെ അഭിനവ ശിഷ്യന്മാര്‍ അത്താഴ പട്ടിണിക്കാരനായ വിശ്വാസിയുടെ ഉള്ള വറ്റും കൂടി വടിച്ചു നക്കാന്‍ വരുന്നു എന്നത് ദുരിത പൂര്‍ണ്ണമായ ഇന്നത്തെ ജീവിതത്തെ  കൂടുതല്‍    ദയനീയമാക്കും എന്ന് പറയാതെ വയ്യ.ഈ തിന്മയ്ക്കു നേരെ പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിശ്വാസിയെ നിന്റെ വിശ്വാസമെവിടെ ? സാമൂഹ്യ തിന്മകള്‍ക്കു മേല്‍  തന്റെ ചാട്ടവാര്‍ ആഞ്ഞു ചുഴട്ടിയ ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം ?
വിശ്വാസികളില്‍ നിന്നും ദശാംശം പിരിക്കാനുള്ള കത്തോലിക്ക മെത്രാന്‍ വൈതാളിക സംഘത്തിന്റെ തീരുമാനം ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ എന്നാ അവസ്ഥയില്‍ ആയിപോയി എന്ന് പറയാതെ നിവൃത്തിയില്ല.ജീവിത ചിലവുകള്‍ അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തിയിരിക്കുന്ന ഒരു ദുരവസ്ഥയില്‍  പെട്ടുഴലുന്ന  സാധാരണക്കാരന്റെ  ജീവിതത്തെ കൂടുതല്‍ ദുരിതമയം ആക്കുന്ന ഈ 'ഗുണ്ടാപിരിവു'  അനുവദിച്ചു കൊടുക്കുക ഒരു വിശ്വസിക്കും സാധ്യമാണെന്ന് ഞാന്‍  കരുതുന്നില്ല. ഇത് എതിര്‍ക്കപ്പെടണം.എതിര്‍ക്കപ്പെടണം എന്നല്ല ഇത്തരം തീരുമാനം എടുക്കുന്ന  ക്രിമിനലുകളെ കഴുവേറ്റുകയാണ്  വേണ്ടത്. ഇവിടെ ചൂഷണത്തിന്റെ പ്രശ്നം മാത്രമല്ല ഉദിക്കുന്നത്.ഭരണഘടനാധിഷ്ടിതമായ ജനാതിപത്യ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാരതം പോലെയൊരു രാജ്യത്ത്, രാജ്യത്തിനുള്ളില്‍ വേറൊരു ഭരണഘടനാതീതമായ ഒരു വ്യവസ്ഥിതി സൃഷ്ടിക്കാനുള്ള 'ക്രിസ്ത്യന്‍ തീവ്രവാദികളുടെ'(സര്‍ക്കാരുകളെ ന്യൂനപക്ഷം എന്ന തോക്കിന്‍ കുഴലില്‍ നിര്‍ത്തി കാര്യങ്ങള്‍ നേടിയെടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഈ പദം അന്വര്‍ത്ഥമെന്നു  ഞാന്‍ കരുതുന്നു) ഈ ശ്രമങ്ങളെ തടയിടെണ്ടത് അത്യാവശ്യമാണ്.ഇപ്പോള്‍ തന്നെ ന്യൂനപക്ഷ ലേബലില്‍ ജനാതിപത്യ സര്‍ക്കാരുകളുടെയും നിയമത്തിന്റെയും നിയന്ത്രണങ്ങള്‍ക്ക് പുറത്താണ് ഈ വിഭാഗം.'ദശാംശം' എന്ന ഓമനപേരിട്ടു വിളിക്കുന്ന ഈ ചുങ്കപിരിവ് നമ്മുടെ വരുമാന നികുതി(ഇന്‍കം ടാക്സ്)  തന്നെയാണ് .ഇത് തികച്ചും നിയമ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവുമാണ്.ഒരു ജനാതിപത്യ സമ്പ്രദായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കല്ലാതെ  ആര്‍ക്കും നികുതി പിരിക്കാന്‍ അവകാശമില്ല. വത്തിക്കാനിലെ പോപ്പിന്റെ സാമന്ത രാജ്യമായി ഭാരതത്തിനുള്ളില്‍ മറ്റൊരു സാമ്രാജ്യം സൃഷ്ടിക്കാനാണ് ഈ തീവ്രവാദികളുടെ ശ്രമം. ഇത് മുളയിലെ നുള്ളിയില്ലെങ്കില്‍ സ്വതവേ ദുര്‍ബലമായ നമ്മുടെ സാമൂഹ്യ,രാഷ്ട്രീയ,നിയമ വ്യവസ്ഥകള്‍ക്ക് പിന്നീടൊരിക്കലും നിയന്ത്രിക്കാനാവാത്ത വിധം ഒരു 'ന്യൂനപക്ഷ അവകാശമായി' ഇതും മാറുന്ന ദുസ്ഥിതിയില്‍  നാം എത്തിച്ചേരും എന്ന് പറയാതെ വയ്യ.

No comments: