അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Thursday, February 24, 2011

ചെറിയ ലോകവും വലിയ മനുഷ്യരും!


വൃക്കയേക്കാള്‍ വലിയ ഹൃദയമാണ് തന്‍േറതെന്ന് കാട്ടിക്കൊടുത്തുകൊണ്ട് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തലവന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി 'വൃക്കബാങ്കി'ന്റെ ആദ്യ കണ്ണിയായി. ലേക് ഷോര്‍ ആസ്​പത്രിയില്‍ ബുധനാഴ്ച ആറുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ കൊച്ചൗസേഫിന്റെ വൃക്ക ഈരാറ്റുപേട്ട സ്വദേശി ജോയിയില്‍ വിജയകരമായി ചേര്‍ന്നു. 

സ്വന്തം വൃക്ക പകുത്തുനല്‍കിയ ഫാ. ഡേവിസ് ചിറമ്മേല്‍ നേതൃത്വം നല്‍കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള വൃക്കബാങ്കില്‍ അംഗമായിക്കൊണ്ട് ലോകത്തിന് മാതൃക കാട്ടുകയായിരുന്നു 'ഞങ്ങള്‍ കാക്കുന്നു'(വി ഗാര്‍ഡ്) എന്ന സന്ദേശമുയര്‍ത്തിയ വ്യവസായി. ഇതോടെ കൊച്ചൗസേഫ് കാത്തത് നാലു ജീവിതങ്ങളെയാണ്. ഇദ്ദേഹത്തിന്റെ വൃക്ക ഏറ്റുവാങ്ങിയ ജോയിയുടെ ഭാര്യ ജോളി ഇനി തൃശ്ശൂര്‍ സ്വദേശി ഷംസുദ്ദീന് വൃക്ക നല്‍കും. അവിടെനിന്ന് തൃശ്ശൂരുതന്നെയുള്ള രണ്ടുയുവാക്കളിലേക്ക് കണ്ണിനീളും. ഷംസുദ്ദീന്റെ ഭാര്യ സൈനബയുടെ ദാനം ജോണിനും ജോണിന്റെ അമ്മ ജസ്സിയുടേത് ബിജുവിനുമാണ്. അങ്ങനെ ലോകത്ത് ആദ്യമായി വൃക്കബാങ്ക് യാഥാര്‍ഥ്യമാകുന്നു. 

Sunday, February 20, 2011

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന!

പ്രിയപ്പെട്ട എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരഭ്യര്‍ത്ഥന! 
ബഹറിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കുമല്ലോ? തൊഴില്‍ അന്വേഷകര്‍ എന്ന നിലയില്‍ ഇവിടെയെത്തിയ നാം ഈ രാജ്യത്തിന്റെ ആഭ്യന്തരമായ വിഷയങ്ങളില്‍ ഇടപെടുന്നതിനോ കക്ഷി ചെരുന്നതിനോ അനുവദിക്കപ്പെട്ടിട്ടില്ല.അങ്ങനെ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. നിയമ വിധേയമായി ജോലി ചെയ്യുന്നതിനും കൂട്ടം കൂടുന്നതിനും പരിപൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു തന്നിട്ടുള്ള ഈ രാജ്യത്തിന്‍റെ നിയമങ്ങളെ ബഹുമാനിക്കുന്നതിനും  പാലിക്കുന്നതിനും  നാം പ്രതിന്ജാബദ്ധരാണ്. ഇവിടുത്തെ ആഭ്യന്തര വിഷയങ്ങളില്‍ ഒരുവിധത്തിലുള്ള ഇടപെടലിനും മുതിരരുതെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.മറിച്ചുള്ള എതൊരു ശ്രമവും വ്യക്തികള്‍ എന്നതിലുപരി ഇന്ത്യന്‍ സമൂഹത്തിന്റെ നിലനില്പിനെ ബാധിക്കും  എന്നത് മറക്കാതിരിക്കുക.

സ്വാര്‍ത്ഥ തല്‍പരരായ ,സാമൂഹ്യ  സംഘടന നേതാക്കന്മാരായ ചില ശുംഭന്മാരുടെ വിവരക്കേടിനു വശംവദരായി ചില സുഹൃത്തുക്കള്‍ ഒരു പ്രകടനത്തില്‍ പങ്കെടുത്ത വിവരം അട്ഭുതത്തോടെയും അതിലേറെ ആശങ്കയോടെയുമാണ് സാധാരണക്കാരായ ഇന്ത്യക്കാര്‍ കേട്ടത്.

Tuesday, February 15, 2011

അണയുന്ന പ്രകാശഗോപുരങ്ങള്‍!


ദേശീയപാത വികസനം മറ്റൊരു 2 ജി സ്‌പെക്ട്രമാകും: സുധീരന്‍
തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാത വികസനം നിലവിലെ രീതിയില്‍ നടപ്പിലാക്കിയാല്‍ മറ്റൊരു 2 ജി സ്‌പെക്ട്രം അഴിമതിയായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. കേരള വികസന കോണ്‍ഗ്രസ്സിലെ 'വികസന വീക്ഷണം- 2025' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ദേശീയപാതകള്‍ അന്യവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന ബി.ഒ.ടി വ്യവസ്ഥ കാണാതെ പോവുകയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം. സര്‍വകക്ഷിയോഗങ്ങള്‍ പോലും അരമണിക്കൂര്‍ കൊണ്ട് അവസാനിക്കുന്നു. ദേശീയപാത വികസനത്തിനുവേണ്ട നിര്‍മാണച്ചെലവ് പെരുപ്പിച്ചാണ് കാട്ടിയിട്ടുള്ളത്. ചിലയിടത്ത് കിലോമീറ്ററിന് 17 കോടിയും മറ്റു ചിലയിടത്ത് 23 കോടിരൂപയുമാണ് കാണിച്ചിട്ടുള്ളത്. കേന്ദ്രം നല്‍കുന്ന 40 ശതമാനം തുക കൊണ്ട് റോഡ് വികസനം പൂര്‍ത്തിയാകും. ബാക്കി തുക ബി.ഒ.ടി കമ്പനിക്കുള്ളതാണ്. പാതയരികില്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതും ഈ കമ്പനിയാണ് - സുധീരന്‍ പറഞ്ഞു.


3200 കോടി രൂപയുടെ വല്ലാര്‍പാടം പദ്ധതി കമ്മിഷന്‍ ചെയ്തിട്ടും

Monday, February 14, 2011

ലാല്‍സലാം സഖാവേ ലാല്‍സലാം!


                     ലാല്‍സലാം! സഖാവെ, ലാല്‍സലാം!


പ്രധാനമന്ത്രിക്കുമുന്നില്‍ വായപൊത്തി നില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
 ''കേന്ദ്രത്തിനു മുന്നില്‍ വായപൊത്തി കുനിഞ്ഞ്‌നിന്ന് സംസാരിക്കാന്‍ ഉമ്മന്‍ ചാണ്ടിമാരെ കിട്ടുമായിരിക്കും. എന്നെ കിട്ടില്ല''. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അവഗണിച്ചുവെന്ന വിവാദത്തിന് എണ്ണ പകര്‍ന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. പ്രധാനമന്ത്രി രാജ്യസഭയിലൂടെ എത്തിയതാണെങ്കിലും ഈ രാജ്യത്തിന്റെ ഭരണാധികാരിയാണ്. എന്നാല്‍ താന്‍ ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായതാണ്. കേന്ദ്ര ഭരണക്കാര്‍ക്ക് കൊളോണിയല്‍ മനസ്സാണ്. ഹൈക്കമാന്‍ഡും പ്രാദേശിക പാര്‍ട്ടി കമ്മിറ്റികളും എന്നത് അടിമ-ഉടമ ബന്ധമാണ്. അത്തരം അടിമ-ഉടമ ബന്ധം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ അത് മനസ്സില്‍ കൊണ്ടുനടന്നാല്‍ മതി.

വല്ലാര്‍പാടം പദ്ധതി, തിരുവനന്തപുരം വിമാനത്താവള ടെര്‍മിനല്‍