അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Showing posts with label പലവക. Show all posts
Showing posts with label പലവക. Show all posts

Thursday, February 23, 2012

നമുക്ക് വേണോ ഈ രതി വൈകൃതം?

(സ്വവര്‍ഗ  പ്രേമികള്‍ക്കും സ്വവര്‍ഗ രതിയ്ക്കും എതിരെ കേന്ദ്ര ഗവന്മേന്റ്റ് സുപ്രീം കോടതിയില്‍ വാദ മുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം.)
         
ബന്ധങ്ങള്‍ക്ക് അതിവേഗം മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തില്‍ പുതിയ മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നത്  നിലനിന്നു പോന്ന സാമൂഹ്യ ഘടനയും സാമൂഹ്യ സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലിനു ശേഷം വേണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.പ്രകൃതി സഹജം എന്ന് നാം വിചാരിക്കുന്ന ലൈംഗികതയുടെ   മേല്‍ പോലും നിലവിലുള്ള നിയമങ്ങള്‍ക്കു  നിയന്ത്രണം ഏര്‍പ്പെടുത്താന്‍   കഴിയാത്ത ഒരു രാജ്യത്ത് ലൈംഗികതയ്ക്ക്  പുത്തന്‍ ഭാഷ്യങ്ങളും  വ്യാകരണങ്ങളും  ചമയ്ക്കുന്നത്  എത്രകണ്ട് അഭിലഷനീയമാനെന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. 

രണ്ടു പുരുഷനോ രണ്ടു സ്ത്രീയോ ഒരുമിച്ചു ജീവിക്കുന്നത് അവരുടെ സ്വാതന്ത്ര്യമായി കണ്ടു കണ്ണടയ്ക്കുക എന്നത് അവരോടു ചെയ്യാവുന്ന മാന്യമായ സമീപനമാണ്.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. പക്ഷെ അത് പുതിയ ഒരു സാമൂഹ്യ ഘടനയുടെ ഭാഗമായി അവതരിപ്പിക്കുന്നതിനെ എത്ര കണ്ടു അംഗീകരിക്കാന്‍ കഴിയും എന്നുഎനിക്ക് സംശയമുണ്ട്‌ . കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ അടിസ്ഥാനമായി നാം രൂപപ്പെടുത്തി എടുത്ത ദാമ്പത്യം എന്ന മഹനീയമായ സങ്കല്‍പ്പത്തോട്  ഇതിനെ താരതമ്യപ്പെടുത്തുന്നത് തികഞ്ഞ മൌട്യമാണ്,ശുദ്ധ ഭോഷ്കാണ്. എന്ത് കൊണ്ടാണ് മതങ്ങളും മറ്റു സാമൂഹ്യ സംവിധാനങ്ങളും വിവാഹത്തെയും കുടുംബത്തെയും ഒരു വിശുദ്ധ സങ്കല്പ്പമായി കരുതുന്നത് എന്നത് ഒരു വാക്കില്‍ പറയാവുന്ന ഒരുത്തരമല്ല.രണ്ടു പേര്‍ക്ക് ഒരുമിച്ചു കിടക്കാന്‍ സമൂഹം കല്‍പ്പിച്ചു  നല്‍കുന്ന ലൈസന്‍സാണ്  വിവാഹം  എന്ന് നമുക്ക് നിര്‍വചിക്കാനാവില്ല.പ്രകൃതി സഹജമായ ലൈംഗികതയും ഒപ്പം പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു വലിയ കര്‍മ്മവും ഒന്ന് ചേരുന്ന ഒരു വിശുദ്ധ സങ്കല്‍പ്പമാണത്   .അതിന്റെ മറ്റൊരു രൂപമായി  സ്വവര്‍ഗ രതിയെയോ സ്വവര്‍ഗ  വിവാഹത്തെയോ കാണാനാവില്ല.
ഒരു സാമൂഹ്യ  ജീവിയെന്ന നിലയില്‍ സാമൂഹ്യ നിയമങ്ങളെ എങ്ങനെ ആദരിക്കണം,അല്ലെങ്കില്‍ എങ്ങനെ സാമൂഹ്യ   നിയമങ്ങള്‍ക്കു  വിധേയനായി ജീവിക്കണം എന്ന് ഒരാള്‍ പഠിക്കുന്നത് അല്ലെങ്കില്‍ അത് ആരംഭിക്കുന്നത് കുടുംബം എന്ന മഹത്തായ സ്ഥാപനത്തില്‍നിന്നുമാണ്. അത് കൊണ്ടാണ് ചൊട്ടയിലെ ശീലം ചുടല വരെ എന്ന് നാം പറയുന്നത്. ഇത് വ്യക്തിത്വ രൂപീകരണത്തില്‍ വിദ്യാഭ്യാസത്തെക്കള്‍ ഒരാളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.സ്കൂള്‍ വിദ്യാഭ്യാസ കാലത്തിനു മുന്‍പുതന്നെ ഒരു കുട്ടിയില്‍ സാമൂഹ്യ ജീവിയായി വളരാനുള്ള പ്രവണത ഉടലെടുക്കുന്നതില്‍ കുടുംബം ചെലുത്തുന്ന സ്വാധീനം ചെറുതല്ല.അത്തരം ഒരു സാമൂഹ്യ സ്ഥാപനത്തിന്റെ രൂപീകരണത്തിനായി നാം ഉണ്ടാക്കിയെടുത്ത വിവാഹം എന്നാ വിശുദ്ധമായ സങ്കല്‍പ്പത്തിന് പകരമായി ആണും ആണും പെണ്ണും പെണ്ണും തമ്മില്‍   ചേര്‍ന്ന് എന്താണ് ഈ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കാന്‍  പോകുന്നത്? 
സ്വവര്‍ഗ രതി പ്രകൃതി വിരുദ്ധമാണെന്ന് പറയാന്‍ കഴിയുന്ന വിദഗ്ധന്‍ ആരെന്നു ചോദിച്ചു വിധി പ്രഖ്യാപിച്ച ജഡ്ജി.നിയമങ്ങളെ മുടിനാരിഴകീറി  പരിശോധിക്കുന്ന ജഡ്ജിയുടെ വിധി പോലും അന്തിമമല്ല എന്നോര്‍ക്കണം . അതുകൊണ്ട് ഇദ്ദേഹത്തിന്റെ ചോദ്യത്തില്‍ കഴമ്പില്ല. നിയമങ്ങളോട് നീതി  പുലര്‍ത്തുന്നതോടൊപ്പം  ജഡ്ജിയുടെ  മനോധര്‍മവും വിധിയില്‍ പ്രതിഫലിക്കും.പക്ഷെ സാമൂഹ്യ സദാചാര ബോധമില്ലാത്ത, ജീവനില്ലാത്ത നിയമങ്ങളെ മാത്രം ബഹുമാനിക്കുന്ന ഒരു ജഡ്ജി പൊതു സമൂഹത്തിന്റെ സദാചാരവും സംസ്കാരവും നിലനിര്‍ത്തുന്നതില്‍ എന്ത് പങ്കു വഹിക്കും എന്നെനിക്കു മനസിലാകുന്നില്ല.ഇത്തരം വിധികള്‍ നമ്മുടെ സദാചാര ബോധത്തിനെല്‍പ്പിക്കുന്ന  മുറിവ് വലുതാണ്‌.
സ്വവര്‍ഗ രതി പ്രകൃതിസഹജമാനെന്നു പറയാന്‍ നിരത്തുന്ന വാദങ്ങള്‍ ബാലിശമാണ്. ഇത് പൊതുവേ രോഗാതുരമായ മനസുള്ള നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.ചെറുപ്പം മുതല്‍ നാം ശീലിച്ചതും പഠിച്ചതുമായ കാര്യങ്ങളില്‍ ഒക്കെ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും.അത് അത്ര   ആരോഗ്യകരമാണെന്നു എനിക്ക് തോന്നുന്നില്ല.ശരീരത്തെയും അതിലെ അവയവങ്ങളുടെ ജൈവപരമായ ധര്‍മങ്ങളെപ്പറ്റിയും ചെറിയ ക്ലാസുകളില്‍ നാം പഠിച്ചതും അതിനു അനുരൂപമായി നാം വളര്‍ത്തിയെടുത്ത ലൈംഗിക സദാചാര ശീലങ്ങളെയും ഒരു നാള്‍ പെട്ടെന്ന് മാറ്റുക എളുപ്പമല്ല.മനുഷ്യരുടെയും ജീവികളുടെയും ശാരീരിക  ഘടനയും അവയവ ധര്‍മങ്ങളും എല്ലാം  പ്രകൃതി നിര്‍വചിച്ചു നിര്‍മിചിട്ടുള്ളതാണ്.വായ്‌ ഭക്ഷണം കഴിക്കാനും ശബ്ദം ഉണ്ടാക്കാനും പിന്നെ ശ്വസന പ്രക്രിയയുമായി ഒക്കെ ബന്ധപ്പെട്ടുള്ളതാണ്. വായ്‌ സിഗരട്ട് വലിക്കാനും മൂക്ക് പുക പുറത്തേയ്ക്ക് വിടാനുമുള്ള മാര്‍ഗമായി കണ്ടു പിടിച്ചത് മനുഷ്യനാണ്. സ്വന്തം  മൂക്കും വായും അതിനുപയോഗിക്കാനുള്ള അവന്റെ അവകാശത്തെ ആരും ചോദ്യം ചെയ്യൂന്നില്ല.പക്ഷെ അത് ഒരു സാമൂഹ്യ നിയമമായി അംഗീകരിക്കാനാവില്ല.അതിനു അങ്ങനെ ഒരു ധര്മ്മമുണ്ടെന്നു പറയാനുമാവില്ല.ഒരുപാട് പേരുടെ ശരികള്‍ ശരിയാവണമെന്നില്ല.മലദ്വാരം എന്നത്  ഭക്ഷണം കഴിച്ചിട്ട് വിസര്‍ജ്യം  പുറത്തു കളയാനുള്ളതാണ്‌,അതിനു പാശ്ചാത്യ  ലോകം പുതിയ ഉപയോഗം കണ്ടു പിടിച്ചിട്ടുണ്ടാകാം, ചില ഇന്ത്യന്‍ സായിപ്പന്മാരും ഞരമ്പ്‌ രോഗികളും അത് പിന്തുടരുന്നും ഉണ്ടാകാം.പക്ഷെ അത് ഇന്ത്യക്കാരുടെ സാമൂഹ്യ സദാചാര ക്രമത്തിന്റെ ഭാഗമാക്കാനുള്ള ഇതൊരു ശ്രമത്തെയും നഖശിഖാന്തം എതിര്‍ക്കേണ്ടത് നല്ല ഒരു നാളെയും നല്ലൊരു തലമുറയെയും സ്വപ്നം കാണുന്ന നമ്മുടെ കടമയാണ്.
ഈ വൃത്തികെട്ട ലൈംഗിക ശീലം പാശ്ചാത്യ ലോകത്തിനെന്ത് നല്‍കി എന്ന് നമുക്കറിയാം.ഇപ്പോഴും മരുന്നിനു  കീഴടങ്ങാത്ത എയിഡ്സ് എന്നാ മഹാ രോഗം ലോകത്തിനു സംഭാവന ചെയ്തത് പ്രകൃതി സഹജമല്ലാത്ത ലൈംഗികതയാണ്.നാം കൂടുതല്‍ ജാഗരൂകരാകേണ്ട ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പുതിയ തലമുറയെ പുതിയ ലൈംഗിക ശീലങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍വരുത്താനും അനുവദിക്കുന്നത് അഭികാമ്യമല്ല .ഇത് വരുത്തുന്ന സാമൂഹ്യ ദോഷങ്ങള്‍ സങ്കല്പ്പികാനാവുന്നതല്ല.
ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളെ വിട്ടു പുരുഷന്മാരിലേക്കു കൂടി വ്യാപിക്കുവാന്‍ ഇത് കാരണമാകും  എന്നാ കാര്യത്തില്‍ സംശയമില്ല.കേരളത്തിന്റെ ദേശീയ വിക്രിയകളായ  തോണ്ടലും തലോടലും ബസുകളിലും പൊതു സ്ഥലങ്ങളിലും  പുരുഷന്മാര്‍ക്ക് നേരെ കൂടി ഉണ്ടാവുന്നത് വരുത്തി വച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.

Saturday, December 17, 2011

മുല്ലപ്പെരിയാര്‍ 9999 !




അങ്ങനെ കേരളത്തില്‍ വീണ്ടും ഒരുത്സവ- മേള സീസണ്‍ കഴിഞ്ഞു.മുല്ലപ്പെരിയാര്‍ മഹോത്സവം. ജഗതി  ഏതോ     സിനിമയില്‍    പറഞ്ഞത് പോലെ   എന്തൊരു   ഊ  ....... ജ്വല സംഭവമായിരുന്നു! എന്തൊക്കയായിരുന്നു   പുകില്.

ആഗോള മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍  നിര്‍ത്തി പാണ്ടികളെ വാള്‍മുനയില്‍ നിര്‍ത്തി, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് നാം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ മലര്‍ന്നു കിടന്നു കണ്ടു.ഇപ്പൊ  പണീം,  ദേ  ഇപ്പൊ പണീം,  എന്ന്  പറഞ്ഞു  നാം നമ്മുടെ  അന്നദാതാവായ,  പാവം കൃഷിക്കാരനായ തമിഴന്റെ എത്ര രാത്രികളെ ഉറക്കമില്ലാതാക്കി.എന്നിട്ടോ ? പാവം തമിഴന്റെ ആസനത്തില്‍ സൂചി  കേറ്റുന്നതു സ്വപ്നം കണ്ടു അര്‍മ്മാദിച്ച  മലയാളിയുടെ ആസനത്തില്‍ കമ്പി പാര കേറ്റി പിതൃ ശൂന്യരായ രാഷ്ട്രീയക്കാര്‍  മുല്ലാപ്പെരിയാറില്‍ നിന്ന് എന്തിന്,കേരളത്തില്‍ നിന്നെ സ്ഥലം വിട്ടു.
പൊട്ടും, പൊട്ടും, ദേ പൊട്ടി എന്ന് പറഞ്ഞു മുല്ലപ്പെരിയാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ച മലയാളിയുടെ കളി കണ്ടു പാവം തമിഴന്‍ ആദ്യം വിരണ്ടുപോയി.ഒന്നും ചെയ്യാനാവാതെ, ഗോള്‍ വല അടിച്ചു തകര്‍ക്കുന്ന  മലയാളിയുടെ കളി കണ്ടു പേടിച്ച തമിഴന് ആശ്വാസമായി കേരളത്തിന്റെ   സ്വന്തം കളിക്കാരന്‍ 'തെണ്ടി പണി' (ദണ്ടപാണി  എന്ന് വിവര്‍ത്തനം)  വക ആദ്യ  സെല്‍ഫ് ഗോള്‍. .അച്ചിയുടെ അച്ഛന്‍ പാണ്ടിയായതിന്റെ  ഗുണം. പിന്നെ സെല്‍ഫ് ഗോളിന്റെ പെരുമഴക്കാലം! സൗദി  മന്ത്രി അഹമ്മദും  ഒതേനകുറുപ്പ്  രാമചന്ദ്രനും മദാമ്മ അമ്മായിയുടെ കുശിനിക്കാരനും അങനെ കേളി കേട്ട കളിക്കാരെല്ലാം മലയാളിയുടെ സ്വന്തം  ഗോള്‍വല കുലുക്കി ഉറഞ്ഞു തുള്ളി. രാത്രിയെ  പകലാക്കി ഫേസ് ബുക്കിലും  മറ്റും  പോസ്റ്റിട്ടും  കഥകളും  കവിതകളും കാര്‍ത്ടൂനുകളും എഴുതി- വരച്ചു കൂട്ടി നമ്മളും ഉത്സവത്തിന് മാറ്റുകൂട്ടി.മലയാളി  ആദ്യമായി ഒന്നിച്ചു നില്‍ക്കുന്നതിന്റെ കുളിരില്‍ ഉയര്‍ന്നു  പൊങ്ങിയ രോമരാജികള്‍ തല്ലി ഒടിച്ചു ചുരുട്ടി  വയ്ക്കുകയായിരുന്നു പലരും.  അങ്ങ് തിരോന്തരം മുതല്‍ കാസര്‍ഗോട് വരെ ഖദറിട്ട കള്ളന്മാരും ജൂബ്ബയിട്ട  പാലാക്കാരനും ശിങ്കിടികളും തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. കിം ഫലം ? കാറ്റ് വന്നലും ഭൂകമ്പം  വന്നാലും കുലുങ്ങാത്ത പുരട്ചി  തള്ള ലളിതാമ്മ അമ്മികല്ലിനു കാറ്റ് പിടിച്ചാലത്തെ അവസ്ഥയില്‍ത്തന്നെ. 

പണ്ടാരം പിടിച്ച ഡാം പൊട്ടി വെള്ളം വരുന്നതു പേടിച്ചു വെള്ളമോ ആഹാരമോ ഇറങ്ങാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ കൂട്ടത്തില്‍, വെളുപ്പാന്‍  കാലത്ത് വയറു നിറയെ കേറ്റി അങ്ങ് തിരോന്തോരത്ത്  നിന്നും  കൊച്ചീന്നും ചില മാന്യന്മാര്‍ വന്നു  പത്താം മണി നേരം മുതല്‍ നാലാം മണി നേരം വരെ നിരാഹാര സത്യാഗ്രഹം. അപ്പിള്  പോലെ ചൊക ചൊകന്ന ഇന്ത്യന്‍  കോണ്‍ഗ്രസ്‌  പ്രസിടെണ്ടും ഒരു നേരം തീറ്റ മുടക്കി.പിന്നെ അങ്ങ് പ്രകടനമല്ലായിരുന്നോ ? ജാതിയുടെയും  മതത്തിന്റെയും പിന്നെ എല്ലാത്തിന്റെയും പേരില്‍ ഉത്സവപറമ്പില്‍ ആളുകള്‍ കേറി നിരങ്ങുവല്ലായിരുന്നോ.വെള്ളാപ്പള്ളി മുതല്‍ പള്ളീലച്ചന്മാര്‍  വരെ!ദോഷം  പറയരുതല്ലോ ഞങ്ങളുടെ ആരും അവിടില്ലാത്തതിനാല്‍ പെരുന്ന ഇല്ലത്തില്‍ നിന്നും  മാത്രം ആരും വന്നില്ല. അല്ലെങ്കിലും   തറവാടികള്‍ ആരും വിളിക്കാത്തിടത്തു ഉണ്ണാന്‍  പോകാറില്ല .
 ചിലര്‍ അങ്ങ് ദേല്‍ഹിലോട്ടു പറക്കുന്നു,ഡാമിനുള്ള കമ്പീം കല്ലും മണ്ടന്‍ സര്‍ദാര്‍ജീടെ കോണകത്തില്‍ (തലപ്പാവ് എന്ന് വിവര്‍ത്തനം) പൊതിഞ്ഞു  വച്ചിരിക്കുന്നുവെന്നും  പറഞ്ഞു.തലപ്പാവിന് പകരം ഉടുമുണ്ട് പൊക്കി സര്‍ദാര്‍ജി കാണിച്ചതോടെ ശുഭസ്യം ശീഘ്രസ്യം!എന്ന് വച്ചാല്‍   പോയതിനെക്കാള്‍  വേഗത്തില്‍ തിരിച്ചു നാടുപറ്റി!അവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളാത്തതിനാല്‍  ഇനി വാ തുറക്കില്ലെന്ന് . അങ്ങനെ ഖദറിട്ട പെരുംകള്ളന്മാര്‍ കാലു വാരി.
അപ്പോഴാണ്‌ പാണ്ടീടെ കളി തുടങ്ങിയത്. കളീന്നു വച്ചാല്‍ കണ്ണും മൂടിയുള്ള  കൈ വിട്ട കളി.കിട്ടി,ശരിക്കും കിട്ടി,തമിഴന്റെ ഊരില്‍ പോയി പണിയെടുത്തു ജീവിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞിരുന്നവനെല്ലാം  കിട്ടി. അതിനു വലിപ്പ ചെറുപ്പം ഒന്നും പാണ്ടിനോക്കിയില്ല. തട്ട് കടക്കാരന്‍ മുതല്‍ മുത്തൂറ്റ് ,ആലുക്കാസ് എല്ലാവനും പണി കിട്ടി.ഇനീം കിട്ടും.അങ്ങനെ തമിഴ് നാട്ടിലെ  അമ്പത്  ലക്ഷം മല്ലൂസിന്റെയും  കേരളത്തിലെ മുപ്പതു ലക്ഷം മലയാളിയുടെയും കാര്യത്തില്‍   ഒരു തീരുമാനമായി അഥവാ   അവരുടെ       കാര്യം   വെള്ളത്തിലായി. അങ്ങനെ എല്ലാവനെയും   വെള്ളത്തില്‍    തള്ളിയിട്ടു   പണ്ടാരമാടക്ക്കി   തന്തയില്ലാ കൊണ്ഗ്രെസ്സ്    കഴുവേറികളും പാല  അച്ചായന്‍ കൊണ്ഗ്രെസ്സുകാരും പാട്ടിനു  പോയി.ഇനി ഇടുക്കി തമിഴ് നാട്ടില്‍ ചേര്‍ത്താലും   അത്ഭുതപ്പെടരുത് .അതും നടന്നേക്കാം.കാരണം തമിഴ് നാട്ടില്‍  നമ്മുടെ സാറുമാര്‍ക്കുള്ള  ഭൂമി  രക്ഷിക്കണ്ടേ? അവിടെ നേതാക്കന്മാരുടെ സ്ഥലത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോഴേ ഓരോരുത്തര്‍ പിന്‍വാങ്ങി തുടങ്ങിയതല്ലേ ? 
ഇന്ന് ചിദംബരം അണ്ണാച്ചി മലയാളിയുടെ ആസനത്തില്‍ അവസാന ആണിയടിച്ചു. സുപ്രീം കോടതിമുതല്‍ എല്ലാവരും കയ്യൊഴിഞ്ഞ പാവം ഇടുക്കി നിവാസികള്‍ക്ക് ആരാണ് ഇനി തുണ.കേരളത്തിലെ    രാഷ്ട്രീയ  പട്ടികളെ ഇനി വിശ്വസിക്കരുത്. ഇവിടെ നമുക്ക് എല്ലാം ഉത്സവമാണ്. സൂര്യനെല്ലി,വിതുര,കൊട്ടിയം,പറവൂര്‍,കവിയൂര്‍,മുല്ലപ്പെരിയാര്‍....സ്ഥലപ്പേരു കൊണ്ട് കളിക്കുകയാണ് മലയാളിയുടെ ഒരു പ്രധാന ഹോബി.ഒരു പുതിയ സ്ഥലപ്പേരു   കിട്ടി .കുറെ ദിവസം ആഘോഷിച്ചു, കഴിഞ്ഞു. അത്രയും  വിചാരിച്ചാല്‍ മതി. എല്ലാരും നെല്ലുണങ്ങുന്നു ,കൊരങ്ങന്‍ വാലു ണങ്ങുന്നു    എന്ന് പറഞ്ഞ പോലെ ചില കോണ്‍ഗ്രസുകാരും വന്നു വാലുണങ്ങി പോയി. പക്ഷെ സാധാരണ മലയാളിക്കാണ് ഇതില്‍  നഷ്ടം സംഭവിച്ചത്. പണ്ടാരാണ്ട് പറഞ്ഞപോലെ വഴിയെ  പോയ നരിയുടെ ആസനത്തില്‍ ചുണ്ണാമ്പു  തേച്ച പോലായിപ്പോയി. കേരളത്തില്‍ കിടന്നാല്‍ വെള്ളത്തില്‍ മുങ്ങി ചാവും.തമിഴ് നാട്ടില്‍ ചെന്നാല്‍ പാണ്ടികള്‍ തല്ലി കൊല്ലും.ഇനി മറ്റൊന്നും   ചെയ്യാനില്ല .എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുക.
എനിക്ക് തോന്നുന്നത് ആരും തുണയില്ലാത്തവര്‍ക്ക്    ദൈവം തുണയെന്നത് സത്യമാവും .ബഹുമാനപ്പെട്ട മാര്‍ത്തോമ വലിയ മെത്രാപോലീത്ത പറഞ്ഞത് പോലെ ഈ മുല്ലപ്പെരിയാര്‍ അങ്ങനൊന്നും പൊട്ടില്ല.അതുകൊണ്ട്  തന്നെയാവും ഇത്ര ഭീദിതമായ ഈ അന്തരീക്ഷരത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ധൈര്യമായി ചപ്പാത്തില്‍ വന്നു സത്യാഗ്രഹം ഇരിക്കുന്നത്.അത് തന്നെയാവും ജയലളിതയും പറയുന്നത്. അതെ ഈ മുല്ലപെരിയാര്‍ പൊട്ടില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
പ്രിയപ്പെട്ട 30 ലക്ഷത്തില്‍ പെട്ടവര്‍ ക്ഷമിക്കുക.നിങ്ങളുടെ വേവലാതി മനസിലാവാത്ത ഒരാളല്ല ഞാന്‍ .പക്ഷെ നമുക്ക് മുന്‍പില്‍ അതല്ലാതെ  മറ്റു വഴിയൊന്നുമില്ല. നമ്മെ ദൈവം രക്ഷിക്കട്ടെ.നമുക്ക് മുല്ലപ്പെരിയാര്‍ മറക്കാം.പുതിയ മുല്ലപെരിയാര്‍ ഡാം എന്നൊരു സ്വപ്നം നാം കണ്ടിട്ടേയില്ല എന്ന് നമ്മെ സ്വയം  ബോധ്യപ്പെടുത്തുക. നമ്മുടെ രാത്രികള്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ ആകാതിരിക്കട്ടെ. നമ്മുടെ കുട്ടികള്‍ ഭീതിയില്ലാതെ ഉറങ്ങട്ടെ. മുല്ലപെരിയാര്‍ പൊട്ടി വരുന്ന പ്രളയം ഒരു ദിവസം നമ്മെ അറബിക്കടലിലെത്തിക്കും സത്യം.അന്നങ്ങു പോയാല്‍ പോരെ?
പക്ഷെ വന്നിട്ടില്ലാത്ത വെള്ളപ്പൊക്കത്തിന്റെ പേരില്‍ ഇപ്പോഴേ മുണ്ട്  പൊക്കണോ ?

മുല്ലപ്പെരിയാര്‍ അടുത്ത 9999 വര്‍ഷത്തേയ്ക്ക് പൊട്ടില്ല. ഇത് സത്യം സത്യം സത്യം! 


Tuesday, January 25, 2011

മലയാളത്തിന്റെ പ്രിയ കവിയ്ക്ക് അഭിനന്ദനങ്ങള്‍ !


ഓ എന്‍ വി മാഷിനു പത്മവിഭൂഷന്‍ !

ആരെയും ഭാവഗായകനാക്കും കവിതകളിലൂടെ ആത്മാവില്‍ മുട്ടിവിളിക്കുകയും മലയാള കാവ്യ ലോകത്ത് ഒരായിരം ശ്യാമ സുന്ദര പുഷ്പങ്ങള്‍ വിരിയിക്കുകയും   തോന്ന്യാക്ഷരങ്ങളിലൂടെ  ഒരു തുള്ളിവെളിച്ചം മലയാളിക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത മലയാളത്തിന്റെ പ്രിയ കവിക്ക്‌..
                                          അഭിനന്ദനത്തിന്റെ ഒരായിരം നറുമലരുകള്‍!


ഓര്‍മയുടെ മധുരം നിറയുന്ന ആ നല്ല നാളുകള്‍ മടങ്ങി വരുമെന്ന പ്രതീക്ഷയില്ലെങ്കിലും നമുക്കും ചേര്‍ന്ന് പാടാം.....
                          ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന 
                          തിരുമുറ്റത്തെത്തുവാന്‍ മോഹം 
                          ..............................................
                           വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും    
                           വെറുതെ മോഹിക്കുവാന്‍ മോഹം!

Monday, January 24, 2011

സംഗീത സാമ്രാട്ടിനു ആദരാഞ്ജലികള്‍!

  
                                                 ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതി 
                                          ഭാരതരത്നം ഭീം സെന്‍ ജോഷിയ്ക്ക് ആദരാഞ്ജലികള്‍!


ദേശീയോദ് ഗ്രദനം  പരിപോഷിപ്പിക്കുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെ 1988 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ദൂരദര്‍ശനും വാര്‍ത്ത വിതരണ വകുപ്പും ചേര്‍ന്ന് നിര്‍മിച്ച മിലെ സുര്‍ മേരാ തുമാര..... എന്ന പ്രശസ്ത ഗാനമാണ് ഒരു പക്ഷെ അദ്ദേഹത്തെ സാധാരനക്കാര്‍കിടയില്‍ കൂടുതല്‍ പരിചിതനാക്കിയത്‌. ഒരിക്കല്‍ കൂടി കേള്‍ക്കൂ...



ആ മഹാ പ്രതിഭയുടെ ദീപ്തമായ സ്മരണകള്‍ക്ക് മുന്‍പില്‍ ഒരുപിടി അശ്രുപുഷ്പങ്ങള്‍!