അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Saturday, December 17, 2011

മുല്ലപ്പെരിയാര്‍ 9999 !




അങ്ങനെ കേരളത്തില്‍ വീണ്ടും ഒരുത്സവ- മേള സീസണ്‍ കഴിഞ്ഞു.മുല്ലപ്പെരിയാര്‍ മഹോത്സവം. ജഗതി  ഏതോ     സിനിമയില്‍    പറഞ്ഞത് പോലെ   എന്തൊരു   ഊ  ....... ജ്വല സംഭവമായിരുന്നു! എന്തൊക്കയായിരുന്നു   പുകില്.

ആഗോള മലയാളികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍  നിര്‍ത്തി പാണ്ടികളെ വാള്‍മുനയില്‍ നിര്‍ത്തി, മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നത് നാം മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്നം പോലെ മലര്‍ന്നു കിടന്നു കണ്ടു.ഇപ്പൊ  പണീം,  ദേ  ഇപ്പൊ പണീം,  എന്ന്  പറഞ്ഞു  നാം നമ്മുടെ  അന്നദാതാവായ,  പാവം കൃഷിക്കാരനായ തമിഴന്റെ എത്ര രാത്രികളെ ഉറക്കമില്ലാതാക്കി.എന്നിട്ടോ ? പാവം തമിഴന്റെ ആസനത്തില്‍ സൂചി  കേറ്റുന്നതു സ്വപ്നം കണ്ടു അര്‍മ്മാദിച്ച  മലയാളിയുടെ ആസനത്തില്‍ കമ്പി പാര കേറ്റി പിതൃ ശൂന്യരായ രാഷ്ട്രീയക്കാര്‍  മുല്ലാപ്പെരിയാറില്‍ നിന്ന് എന്തിന്,കേരളത്തില്‍ നിന്നെ സ്ഥലം വിട്ടു.
പൊട്ടും, പൊട്ടും, ദേ പൊട്ടി എന്ന് പറഞ്ഞു മുല്ലപ്പെരിയാര്‍ ഗ്രൗണ്ടില്‍ നിറഞ്ഞു കളിച്ച മലയാളിയുടെ കളി കണ്ടു പാവം തമിഴന്‍ ആദ്യം വിരണ്ടുപോയി.ഒന്നും ചെയ്യാനാവാതെ, ഗോള്‍ വല അടിച്ചു തകര്‍ക്കുന്ന  മലയാളിയുടെ കളി കണ്ടു പേടിച്ച തമിഴന് ആശ്വാസമായി കേരളത്തിന്റെ   സ്വന്തം കളിക്കാരന്‍ 'തെണ്ടി പണി' (ദണ്ടപാണി  എന്ന് വിവര്‍ത്തനം)  വക ആദ്യ  സെല്‍ഫ് ഗോള്‍. .അച്ചിയുടെ അച്ഛന്‍ പാണ്ടിയായതിന്റെ  ഗുണം. പിന്നെ സെല്‍ഫ് ഗോളിന്റെ പെരുമഴക്കാലം! സൗദി  മന്ത്രി അഹമ്മദും  ഒതേനകുറുപ്പ്  രാമചന്ദ്രനും മദാമ്മ അമ്മായിയുടെ കുശിനിക്കാരനും അങനെ കേളി കേട്ട കളിക്കാരെല്ലാം മലയാളിയുടെ സ്വന്തം  ഗോള്‍വല കുലുക്കി ഉറഞ്ഞു തുള്ളി. രാത്രിയെ  പകലാക്കി ഫേസ് ബുക്കിലും  മറ്റും  പോസ്റ്റിട്ടും  കഥകളും  കവിതകളും കാര്‍ത്ടൂനുകളും എഴുതി- വരച്ചു കൂട്ടി നമ്മളും ഉത്സവത്തിന് മാറ്റുകൂട്ടി.മലയാളി  ആദ്യമായി ഒന്നിച്ചു നില്‍ക്കുന്നതിന്റെ കുളിരില്‍ ഉയര്‍ന്നു  പൊങ്ങിയ രോമരാജികള്‍ തല്ലി ഒടിച്ചു ചുരുട്ടി  വയ്ക്കുകയായിരുന്നു പലരും.  അങ്ങ് തിരോന്തരം മുതല്‍ കാസര്‍ഗോട് വരെ ഖദറിട്ട കള്ളന്മാരും ജൂബ്ബയിട്ട  പാലാക്കാരനും ശിങ്കിടികളും തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. കിം ഫലം ? കാറ്റ് വന്നലും ഭൂകമ്പം  വന്നാലും കുലുങ്ങാത്ത പുരട്ചി  തള്ള ലളിതാമ്മ അമ്മികല്ലിനു കാറ്റ് പിടിച്ചാലത്തെ അവസ്ഥയില്‍ത്തന്നെ. 

പണ്ടാരം പിടിച്ച ഡാം പൊട്ടി വെള്ളം വരുന്നതു പേടിച്ചു വെള്ളമോ ആഹാരമോ ഇറങ്ങാതെ പട്ടിണി കിടക്കുന്ന പാവപ്പെട്ടവന്റെ കൂട്ടത്തില്‍, വെളുപ്പാന്‍  കാലത്ത് വയറു നിറയെ കേറ്റി അങ്ങ് തിരോന്തോരത്ത്  നിന്നും  കൊച്ചീന്നും ചില മാന്യന്മാര്‍ വന്നു  പത്താം മണി നേരം മുതല്‍ നാലാം മണി നേരം വരെ നിരാഹാര സത്യാഗ്രഹം. അപ്പിള്  പോലെ ചൊക ചൊകന്ന ഇന്ത്യന്‍  കോണ്‍ഗ്രസ്‌  പ്രസിടെണ്ടും ഒരു നേരം തീറ്റ മുടക്കി.പിന്നെ അങ്ങ് പ്രകടനമല്ലായിരുന്നോ ? ജാതിയുടെയും  മതത്തിന്റെയും പിന്നെ എല്ലാത്തിന്റെയും പേരില്‍ ഉത്സവപറമ്പില്‍ ആളുകള്‍ കേറി നിരങ്ങുവല്ലായിരുന്നോ.വെള്ളാപ്പള്ളി മുതല്‍ പള്ളീലച്ചന്മാര്‍  വരെ!ദോഷം  പറയരുതല്ലോ ഞങ്ങളുടെ ആരും അവിടില്ലാത്തതിനാല്‍ പെരുന്ന ഇല്ലത്തില്‍ നിന്നും  മാത്രം ആരും വന്നില്ല. അല്ലെങ്കിലും   തറവാടികള്‍ ആരും വിളിക്കാത്തിടത്തു ഉണ്ണാന്‍  പോകാറില്ല .
 ചിലര്‍ അങ്ങ് ദേല്‍ഹിലോട്ടു പറക്കുന്നു,ഡാമിനുള്ള കമ്പീം കല്ലും മണ്ടന്‍ സര്‍ദാര്‍ജീടെ കോണകത്തില്‍ (തലപ്പാവ് എന്ന് വിവര്‍ത്തനം) പൊതിഞ്ഞു  വച്ചിരിക്കുന്നുവെന്നും  പറഞ്ഞു.തലപ്പാവിന് പകരം ഉടുമുണ്ട് പൊക്കി സര്‍ദാര്‍ജി കാണിച്ചതോടെ ശുഭസ്യം ശീഘ്രസ്യം!എന്ന് വച്ചാല്‍   പോയതിനെക്കാള്‍  വേഗത്തില്‍ തിരിച്ചു നാടുപറ്റി!അവിടെ നടന്നത് പുറത്തു പറയാന്‍ കൊള്ളാത്തതിനാല്‍  ഇനി വാ തുറക്കില്ലെന്ന് . അങ്ങനെ ഖദറിട്ട പെരുംകള്ളന്മാര്‍ കാലു വാരി.
അപ്പോഴാണ്‌ പാണ്ടീടെ കളി തുടങ്ങിയത്. കളീന്നു വച്ചാല്‍ കണ്ണും മൂടിയുള്ള  കൈ വിട്ട കളി.കിട്ടി,ശരിക്കും കിട്ടി,തമിഴന്റെ ഊരില്‍ പോയി പണിയെടുത്തു ജീവിക്കാം എന്ന് വിചാരിച്ചു കഴിഞ്ഞിരുന്നവനെല്ലാം  കിട്ടി. അതിനു വലിപ്പ ചെറുപ്പം ഒന്നും പാണ്ടിനോക്കിയില്ല. തട്ട് കടക്കാരന്‍ മുതല്‍ മുത്തൂറ്റ് ,ആലുക്കാസ് എല്ലാവനും പണി കിട്ടി.ഇനീം കിട്ടും.അങ്ങനെ തമിഴ് നാട്ടിലെ  അമ്പത്  ലക്ഷം മല്ലൂസിന്റെയും  കേരളത്തിലെ മുപ്പതു ലക്ഷം മലയാളിയുടെയും കാര്യത്തില്‍   ഒരു തീരുമാനമായി അഥവാ   അവരുടെ       കാര്യം   വെള്ളത്തിലായി. അങ്ങനെ എല്ലാവനെയും   വെള്ളത്തില്‍    തള്ളിയിട്ടു   പണ്ടാരമാടക്ക്കി   തന്തയില്ലാ കൊണ്ഗ്രെസ്സ്    കഴുവേറികളും പാല  അച്ചായന്‍ കൊണ്ഗ്രെസ്സുകാരും പാട്ടിനു  പോയി.ഇനി ഇടുക്കി തമിഴ് നാട്ടില്‍ ചേര്‍ത്താലും   അത്ഭുതപ്പെടരുത് .അതും നടന്നേക്കാം.കാരണം തമിഴ് നാട്ടില്‍  നമ്മുടെ സാറുമാര്‍ക്കുള്ള  ഭൂമി  രക്ഷിക്കണ്ടേ? അവിടെ നേതാക്കന്മാരുടെ സ്ഥലത്തിന്റെ കണക്കെടുപ്പ് തുടങ്ങിയപ്പോഴേ ഓരോരുത്തര്‍ പിന്‍വാങ്ങി തുടങ്ങിയതല്ലേ ? 
ഇന്ന് ചിദംബരം അണ്ണാച്ചി മലയാളിയുടെ ആസനത്തില്‍ അവസാന ആണിയടിച്ചു. സുപ്രീം കോടതിമുതല്‍ എല്ലാവരും കയ്യൊഴിഞ്ഞ പാവം ഇടുക്കി നിവാസികള്‍ക്ക് ആരാണ് ഇനി തുണ.കേരളത്തിലെ    രാഷ്ട്രീയ  പട്ടികളെ ഇനി വിശ്വസിക്കരുത്. ഇവിടെ നമുക്ക് എല്ലാം ഉത്സവമാണ്. സൂര്യനെല്ലി,വിതുര,കൊട്ടിയം,പറവൂര്‍,കവിയൂര്‍,മുല്ലപ്പെരിയാര്‍....സ്ഥലപ്പേരു കൊണ്ട് കളിക്കുകയാണ് മലയാളിയുടെ ഒരു പ്രധാന ഹോബി.ഒരു പുതിയ സ്ഥലപ്പേരു   കിട്ടി .കുറെ ദിവസം ആഘോഷിച്ചു, കഴിഞ്ഞു. അത്രയും  വിചാരിച്ചാല്‍ മതി. എല്ലാരും നെല്ലുണങ്ങുന്നു ,കൊരങ്ങന്‍ വാലു ണങ്ങുന്നു    എന്ന് പറഞ്ഞ പോലെ ചില കോണ്‍ഗ്രസുകാരും വന്നു വാലുണങ്ങി പോയി. പക്ഷെ സാധാരണ മലയാളിക്കാണ് ഇതില്‍  നഷ്ടം സംഭവിച്ചത്. പണ്ടാരാണ്ട് പറഞ്ഞപോലെ വഴിയെ  പോയ നരിയുടെ ആസനത്തില്‍ ചുണ്ണാമ്പു  തേച്ച പോലായിപ്പോയി. കേരളത്തില്‍ കിടന്നാല്‍ വെള്ളത്തില്‍ മുങ്ങി ചാവും.തമിഴ് നാട്ടില്‍ ചെന്നാല്‍ പാണ്ടികള്‍ തല്ലി കൊല്ലും.ഇനി മറ്റൊന്നും   ചെയ്യാനില്ല .എല്ലാം വിധിയെന്ന് കരുതി സമാധാനിക്കുക.
എനിക്ക് തോന്നുന്നത് ആരും തുണയില്ലാത്തവര്‍ക്ക്    ദൈവം തുണയെന്നത് സത്യമാവും .ബഹുമാനപ്പെട്ട മാര്‍ത്തോമ വലിയ മെത്രാപോലീത്ത പറഞ്ഞത് പോലെ ഈ മുല്ലപ്പെരിയാര്‍ അങ്ങനൊന്നും പൊട്ടില്ല.അതുകൊണ്ട്  തന്നെയാവും ഇത്ര ഭീദിതമായ ഈ അന്തരീക്ഷരത്തില്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ ധൈര്യമായി ചപ്പാത്തില്‍ വന്നു സത്യാഗ്രഹം ഇരിക്കുന്നത്.അത് തന്നെയാവും ജയലളിതയും പറയുന്നത്. അതെ ഈ മുല്ലപെരിയാര്‍ പൊട്ടില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
പ്രിയപ്പെട്ട 30 ലക്ഷത്തില്‍ പെട്ടവര്‍ ക്ഷമിക്കുക.നിങ്ങളുടെ വേവലാതി മനസിലാവാത്ത ഒരാളല്ല ഞാന്‍ .പക്ഷെ നമുക്ക് മുന്‍പില്‍ അതല്ലാതെ  മറ്റു വഴിയൊന്നുമില്ല. നമ്മെ ദൈവം രക്ഷിക്കട്ടെ.നമുക്ക് മുല്ലപ്പെരിയാര്‍ മറക്കാം.പുതിയ മുല്ലപെരിയാര്‍ ഡാം എന്നൊരു സ്വപ്നം നാം കണ്ടിട്ടേയില്ല എന്ന് നമ്മെ സ്വയം  ബോധ്യപ്പെടുത്തുക. നമ്മുടെ രാത്രികള്‍ ഉറക്കമൊഴിഞ്ഞ രാത്രികള്‍ ആകാതിരിക്കട്ടെ. നമ്മുടെ കുട്ടികള്‍ ഭീതിയില്ലാതെ ഉറങ്ങട്ടെ. മുല്ലപെരിയാര്‍ പൊട്ടി വരുന്ന പ്രളയം ഒരു ദിവസം നമ്മെ അറബിക്കടലിലെത്തിക്കും സത്യം.അന്നങ്ങു പോയാല്‍ പോരെ?
പക്ഷെ വന്നിട്ടില്ലാത്ത വെള്ളപ്പൊക്കത്തിന്റെ പേരില്‍ ഇപ്പോഴേ മുണ്ട്  പൊക്കണോ ?

മുല്ലപ്പെരിയാര്‍ അടുത്ത 9999 വര്‍ഷത്തേയ്ക്ക് പൊട്ടില്ല. ഇത് സത്യം സത്യം സത്യം! 


No comments: