അസതോ മാ സദ്ഗമെയ
Lead me from untruth to truth;
തമസോ മാ ജ്യോതിര്‍ ഗമയ
Lead me from darkness to light;
മൃത്യോര്‍ മാ അമൃതം ഗമെയ !
Lead me from death to immortality.

പേജുകള്‍‌

Thursday, February 23, 2012

നമുക്ക് വേണോ ഈ രതി വൈകൃതം?

(സ്വവര്‍ഗ  പ്രേമികള്‍ക്കും സ്വവര്‍ഗ രതിയ്ക്കും എതിരെ കേന്ദ്ര ഗവന്മേന്റ്റ് സുപ്രീം കോടതിയില്‍ വാദ മുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഒരന്വേഷണം.)
         
ബന്ധങ്ങള്‍ക്ക് അതിവേഗം മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകത്തില്‍ പുതിയ മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നത്  നിലനിന്നു പോന്ന സാമൂഹ്യ ഘടനയും സാമൂഹ്യ സ്ഥാപനങ്ങളെയും എങ്ങനെ ബാധിക്കും എന്ന വിലയിരുത്തലിനു ശേഷം വേണം എന്നാണ് എന്റെ വിനീതമായ അഭിപ്രായം.പ്രകൃതി സഹജം എന്ന് നാം വിചാരിക്കുന്ന ലൈംഗികതയുടെ   മേല്‍ പോലും നിലവിലുള്ള നിയമങ്ങള്‍ക്കു  നിയന്ത്രണം ഏര്‍പ്പെടുത്താന്‍   കഴിയാത്ത ഒരു രാജ്യത്ത് ലൈംഗികതയ്ക്ക്  പുത്തന്‍ ഭാഷ്യങ്ങളും  വ്യാകരണങ്ങളും  ചമയ്ക്കുന്നത്  എത്രകണ്ട് അഭിലഷനീയമാനെന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. 

രണ്ടു പുരുഷനോ രണ്ടു സ്ത്രീയോ ഒരുമിച്ചു ജീവിക്കുന്നത് അവരുടെ സ്വാതന്ത്ര്യമായി കണ്ടു കണ്ണടയ്ക്കുക എന്നത് അവരോടു ചെയ്യാവുന്ന മാന്യമായ സമീപനമാണ്.അത് അവരുടെ വ്യക്തി സ്വാതന്ത്ര്യം. പക്ഷെ അത് പുതിയ ഒരു സാമൂഹ്യ ഘടനയുടെ ഭാഗമായി അവതരിപ്പിക്കുന്നതിനെ എത്ര കണ്ടു അംഗീകരിക്കാന്‍ കഴിയും എന്നുഎനിക്ക് സംശയമുണ്ട്‌ . കുടുംബം എന്ന സാമൂഹ്യ സ്ഥാപനത്തിന്റെ അടിസ്ഥാനമായി നാം രൂപപ്പെടുത്തി എടുത്ത ദാമ്പത്യം എന്ന മഹനീയമായ സങ്കല്‍പ്പത്തോട്  ഇതിനെ താരതമ്യപ്പെടുത്തുന്നത് തികഞ്ഞ മൌട്യമാണ്,ശുദ്ധ ഭോഷ്കാണ്. എന്ത് കൊണ്ടാണ് മതങ്ങളും മറ്റു സാമൂഹ്യ സംവിധാനങ്ങളും വിവാഹത്തെയും കുടുംബത്തെയും ഒരു വിശുദ്ധ സങ്കല്പ്പമായി കരുതുന്നത് എന്നത് ഒരു വാക്കില്‍ പറയാവുന്ന ഒരുത്തരമല്ല.രണ്ടു പേര്‍ക്ക് ഒരുമിച്ചു കിടക്കാന്‍ സമൂഹം കല്‍പ്പിച്ചു  നല്‍കുന്ന ലൈസന്‍സാണ്  വിവാഹം  എന്ന് നമുക്ക് നിര്‍വചിക്കാനാവില്ല.പ്രകൃതി സഹജമായ ലൈംഗികതയും ഒപ്പം പുതിയ ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു വലിയ കര്‍മ്മവും ഒന്ന് ചേരുന്ന ഒരു വിശുദ്ധ സങ്കല്‍പ്പമാണത്   .അതിന്റെ മറ്റൊരു രൂപമായി  സ്വവര്‍ഗ രതിയെയോ സ്വവര്‍ഗ  വിവാഹത്തെയോ കാണാനാവില്ല.
ഒരു സാമൂഹ്യ  ജീവിയെന്ന നിലയില്‍ സാമൂഹ്യ നിയമങ്ങളെ എങ്ങനെ ആദരിക്കണം,അല്ലെങ്കില്‍ എങ്ങനെ സാമൂഹ്യ   നിയമങ്ങള്‍ക്കു  വിധേയനായി ജീവിക്കണം എന്ന് ഒരാള്‍ പഠിക്കുന്നത് അല്ലെങ്കില്‍ അത് ആരംഭിക്കുന്നത് കുടുംബം എന്ന മഹത്തായ സ്ഥാപനത്തില്‍നിന്നുമാണ്. അത് കൊണ്ടാണ് ചൊട്ടയിലെ ശീലം ചുടല വരെ എന്ന് നാം പറയുന്നത്. ഇത് വ്യക്തിത്വ രൂപീകരണത്തില്‍ വിദ്യാഭ്യാസത്തെക്കള്‍ ഒരാളെ സ്വാധീനിക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.സ്കൂള്‍ വിദ്യാഭ്യാസ കാലത്തിനു മുന്‍പുതന്നെ ഒരു കുട്ടിയില്‍ സാമൂഹ്യ ജീവിയായി വളരാനുള്ള പ്രവണത ഉടലെടുക്കുന്നതില്‍ കുടുംബം ചെലുത്തുന്ന സ്വാധീനം ചെറുതല്ല.അത്തരം ഒരു സാമൂഹ്യ സ്ഥാപനത്തിന്റെ രൂപീകരണത്തിനായി നാം ഉണ്ടാക്കിയെടുത്ത വിവാഹം എന്നാ വിശുദ്ധമായ സങ്കല്‍പ്പത്തിന് പകരമായി ആണും ആണും പെണ്ണും പെണ്ണും തമ്മില്‍   ചേര്‍ന്ന് എന്താണ് ഈ സമൂഹത്തില്‍ പുതുതായി സൃഷ്ടിക്കാന്‍  പോകുന്നത്? 
സ്വവര്‍ഗ രതി പ്രകൃതി വിരുദ്ധമാണെന്ന് പറയാന്‍ കഴിയുന്ന വിദഗ്ധന്‍ ആരെന്നു ചോദിച്ചു വിധി പ്രഖ്യാപിച്ച ജഡ്ജി.നിയമങ്ങളെ മുടിനാരിഴകീറി  പരിശോധിക്കുന്ന ജഡ്ജിയുടെ വിധി പോലും അന്തിമമല്ല എന്നോര്‍ക്കണം . അതുകൊണ്ട് ഇദ്ദേഹത്തിന്റെ ചോദ്യത്തില്‍ കഴമ്പില്ല. നിയമങ്ങളോട് നീതി  പുലര്‍ത്തുന്നതോടൊപ്പം  ജഡ്ജിയുടെ  മനോധര്‍മവും വിധിയില്‍ പ്രതിഫലിക്കും.പക്ഷെ സാമൂഹ്യ സദാചാര ബോധമില്ലാത്ത, ജീവനില്ലാത്ത നിയമങ്ങളെ മാത്രം ബഹുമാനിക്കുന്ന ഒരു ജഡ്ജി പൊതു സമൂഹത്തിന്റെ സദാചാരവും സംസ്കാരവും നിലനിര്‍ത്തുന്നതില്‍ എന്ത് പങ്കു വഹിക്കും എന്നെനിക്കു മനസിലാകുന്നില്ല.ഇത്തരം വിധികള്‍ നമ്മുടെ സദാചാര ബോധത്തിനെല്‍പ്പിക്കുന്ന  മുറിവ് വലുതാണ്‌.
സ്വവര്‍ഗ രതി പ്രകൃതിസഹജമാനെന്നു പറയാന്‍ നിരത്തുന്ന വാദങ്ങള്‍ ബാലിശമാണ്. ഇത് പൊതുവേ രോഗാതുരമായ മനസുള്ള നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും.ചെറുപ്പം മുതല്‍ നാം ശീലിച്ചതും പഠിച്ചതുമായ കാര്യങ്ങളില്‍ ഒക്കെ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരും.അത് അത്ര   ആരോഗ്യകരമാണെന്നു എനിക്ക് തോന്നുന്നില്ല.ശരീരത്തെയും അതിലെ അവയവങ്ങളുടെ ജൈവപരമായ ധര്‍മങ്ങളെപ്പറ്റിയും ചെറിയ ക്ലാസുകളില്‍ നാം പഠിച്ചതും അതിനു അനുരൂപമായി നാം വളര്‍ത്തിയെടുത്ത ലൈംഗിക സദാചാര ശീലങ്ങളെയും ഒരു നാള്‍ പെട്ടെന്ന് മാറ്റുക എളുപ്പമല്ല.മനുഷ്യരുടെയും ജീവികളുടെയും ശാരീരിക  ഘടനയും അവയവ ധര്‍മങ്ങളും എല്ലാം  പ്രകൃതി നിര്‍വചിച്ചു നിര്‍മിചിട്ടുള്ളതാണ്.വായ്‌ ഭക്ഷണം കഴിക്കാനും ശബ്ദം ഉണ്ടാക്കാനും പിന്നെ ശ്വസന പ്രക്രിയയുമായി ഒക്കെ ബന്ധപ്പെട്ടുള്ളതാണ്. വായ്‌ സിഗരട്ട് വലിക്കാനും മൂക്ക് പുക പുറത്തേയ്ക്ക് വിടാനുമുള്ള മാര്‍ഗമായി കണ്ടു പിടിച്ചത് മനുഷ്യനാണ്. സ്വന്തം  മൂക്കും വായും അതിനുപയോഗിക്കാനുള്ള അവന്റെ അവകാശത്തെ ആരും ചോദ്യം ചെയ്യൂന്നില്ല.പക്ഷെ അത് ഒരു സാമൂഹ്യ നിയമമായി അംഗീകരിക്കാനാവില്ല.അതിനു അങ്ങനെ ഒരു ധര്മ്മമുണ്ടെന്നു പറയാനുമാവില്ല.ഒരുപാട് പേരുടെ ശരികള്‍ ശരിയാവണമെന്നില്ല.മലദ്വാരം എന്നത്  ഭക്ഷണം കഴിച്ചിട്ട് വിസര്‍ജ്യം  പുറത്തു കളയാനുള്ളതാണ്‌,അതിനു പാശ്ചാത്യ  ലോകം പുതിയ ഉപയോഗം കണ്ടു പിടിച്ചിട്ടുണ്ടാകാം, ചില ഇന്ത്യന്‍ സായിപ്പന്മാരും ഞരമ്പ്‌ രോഗികളും അത് പിന്തുടരുന്നും ഉണ്ടാകാം.പക്ഷെ അത് ഇന്ത്യക്കാരുടെ സാമൂഹ്യ സദാചാര ക്രമത്തിന്റെ ഭാഗമാക്കാനുള്ള ഇതൊരു ശ്രമത്തെയും നഖശിഖാന്തം എതിര്‍ക്കേണ്ടത് നല്ല ഒരു നാളെയും നല്ലൊരു തലമുറയെയും സ്വപ്നം കാണുന്ന നമ്മുടെ കടമയാണ്.
ഈ വൃത്തികെട്ട ലൈംഗിക ശീലം പാശ്ചാത്യ ലോകത്തിനെന്ത് നല്‍കി എന്ന് നമുക്കറിയാം.ഇപ്പോഴും മരുന്നിനു  കീഴടങ്ങാത്ത എയിഡ്സ് എന്നാ മഹാ രോഗം ലോകത്തിനു സംഭാവന ചെയ്തത് പ്രകൃതി സഹജമല്ലാത്ത ലൈംഗികതയാണ്.നാം കൂടുതല്‍ ജാഗരൂകരാകേണ്ട ഈ സന്ദര്‍ഭത്തില്‍ നമ്മുടെ പുതിയ തലമുറയെ പുതിയ ലൈംഗിക ശീലങ്ങള്‍ പഠിക്കാനും പ്രയോഗത്തില്‍വരുത്താനും അനുവദിക്കുന്നത് അഭികാമ്യമല്ല .ഇത് വരുത്തുന്ന സാമൂഹ്യ ദോഷങ്ങള്‍ സങ്കല്പ്പികാനാവുന്നതല്ല.
ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകളെ വിട്ടു പുരുഷന്മാരിലേക്കു കൂടി വ്യാപിക്കുവാന്‍ ഇത് കാരണമാകും  എന്നാ കാര്യത്തില്‍ സംശയമില്ല.കേരളത്തിന്റെ ദേശീയ വിക്രിയകളായ  തോണ്ടലും തലോടലും ബസുകളിലും പൊതു സ്ഥലങ്ങളിലും  പുരുഷന്മാര്‍ക്ക് നേരെ കൂടി ഉണ്ടാവുന്നത് വരുത്തി വച്ചേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ വളരെ വലുതായിരിക്കും.